Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അഗാര്‍ക്കര്‍ അതി സമ്മര്‍ദ്ദത്തില്‍; ടീം സെലക്ഷന്‍ വെളളത്തില്‍, ധീരമായ തീരുമാനങ്ങള്‍ അനിവാര്യം

06:34 PM Jun 30, 2025 IST | Fahad Abdul Khader
Updated At : 06:34 PM Jun 30, 2025 IST
Advertisement

ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിലുണ്ടായ അഞ്ച് വിക്കറ്റിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ടീമിന്റെ പ്രകടനത്തിലും ടീം സെലക്ഷനിലെ പാളിച്ചകളിലും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ജഡേജ ഒരു മുന്‍നിര സ്പിന്നറല്ലെന്നും, ടീം തിരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പലിനെപ്പോലുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

Advertisement

നിരാശപ്പെടുത്തി ജഡേജ, മുതലെടുക്കാനാവാതെ അവസരങ്ങള്‍

ലീഡ്സ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്, പ്രത്യേകിച്ച് സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക്, മികച്ച അവസരമാണുണ്ടായിരുന്നത്. ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ പിച്ചില്‍ രൂപപ്പെട്ട 'റഫ്' (ഞീൗഴവ) മുതലെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചില്ല. മത്സരത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കി അദ്ദേഹം ഒരു മിന്നലാട്ടം നടത്തിയെങ്കിലും, അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

Advertisement

മത്സരത്തിലുടനീളം ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്, ജഡേജയ്ക്കെതിരെ തുടര്‍ച്ചയായി റിവേഴ്സ് സ്വീപ്പുകള്‍ കളിച്ച് ആധിപത്യം സ്ഥാപിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ടെസ്റ്റില്‍ ആകെ 47 ഓവറുകള്‍ എറിഞ്ഞ ജഡേജ 172 റണ്‍സ് വഴങ്ങിയപ്പോള്‍ നേടാനായത് വെറും ഒരു വിക്കറ്റ് മാത്രം. പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനാവാതെ പോയ ഒരു നിര്‍ണ്ണായക ദിനത്തില്‍, ഒരു മുന്‍നിര സ്പിന്നറുടെ അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിച്ചു നിന്നു.

ഇയാന്‍ ചാപ്പലിന്റെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെയും കളിക്കാരുടെ തിരഞ്ഞെടുപ്പിനെയും ഇയാന്‍ ചാപ്പല്‍ തന്റെ കോളത്തിലൂടെ നിശിതമായി വിമര്‍ശിച്ചു. 'ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ രവീന്ദ്ര ജഡേജ ഒരു മുന്‍നിര സ്പിന്നറല്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് പരിഗണിച്ച് ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ഒരു സഹ സ്പിന്നറുടെ ???? മാത്രമേ അദ്ദേഹത്തിന് നല്‍കാനാവൂ. അല്ലാത്തപക്ഷം ടീം പുനഃപരിശോധനയ്ക്ക് തയ്യാറാകണം,' ചാപ്പല്‍ കുറിച്ചു. പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചുവരവ് നടത്തണമെങ്കില്‍ മികച്ച സന്തുലിതമായ ഒരു ടീമിനെയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓള്‍റൗണ്ടര്‍മാരോടുള്ള അമിത താല്പര്യം വിനയാകുന്നു

ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ടീമിന്റെ ശൈലിയെയും ചാപ്പല്‍ ചോദ്യം ചെയ്തു. മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെടുമ്പോള്‍ ഒരു 'ഇന്‍ഷുറന്‍സ്' എന്ന നിലയിലാണ് ഇത്തരം ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലീഡ്സ് ടെസ്റ്റില്‍ കളിച്ച ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി എറിഞ്ഞത് വെറും 16 ഓവറുകളാണ്. രണ്ടാം ഇന്നിംഗ്സില്‍ ബെന്‍ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും ഒരേ ഓവറില്‍ പുറത്താക്കിയെങ്കിലും, നായകന്‍ ശുഭ്മാന്‍ ഗില്‍ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല.

'ടോപ് ഓര്‍ഡറിലെ ആറ് ബാറ്റര്‍മാരില്‍ ടീം മാനേജ്മെന്റ് പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കണം. അവര്‍ റണ്‍സ് കണ്ടെത്തുമെന്ന് ഉറപ്പാക്കണം. അതോടൊപ്പം, 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള ഏറ്റവും മികച്ച ബൗളിംഗ് കോമ്പിനേഷനെ നായകന് നല്‍കണം,' ചാപ്പല്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദത്തില്‍ സെലക്ടര്‍മാര്‍; ആവശ്യം ധീരമായ തീരുമാനങ്ങള്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരും ബൗളര്‍മാരും മാത്രമല്ല, സെലക്ടര്‍മാരുമാണ് യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നതെന്ന് ചാപ്പല്‍ പറയുന്നു. 'റണ്‍സ് നേടാനും വിക്കറ്റുകള്‍ വീഴ്ത്താനും കളിക്കളത്തില്‍ റിസ്‌ക് എടുക്കാന്‍ ബാറ്റര്‍മാരും ബൗളര്‍മാരും തയ്യാറാകുന്നതുപോലെ, ടീമിന് പുറത്ത് ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സെലക്ടര്‍മാരും ധൈര്യം കാണിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ജൂലൈയില്‍ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ടീം ഘടനയിലും തന്ത്രങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തയ്യാറാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Advertisement
Next Article