For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പൂജാരയ്ക്കായി കാല് പിടിച്ച് ഗംഭീര്‍, നിഷ്‌ക്കരുണം തള്ളി അഗാര്‍ക്കര്‍

12:10 PM Jan 01, 2025 IST | Fahad Abdul Khader
UpdateAt: 12:10 PM Jan 01, 2025 IST
പൂജാരയ്ക്കായി കാല് പിടിച്ച് ഗംഭീര്‍  നിഷ്‌ക്കരുണം തള്ളി അഗാര്‍ക്കര്‍

ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ എന്ന നിര്‍ണായക ഘട്ടത്തിലാണ് ഇന്ത്യ. മെല്‍ബണില്‍ 184 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയില്‍ 2-1ന് പിന്നിലാണ്. ജനുവരി 3ന് സിഡ്നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയിലെത്തിക്കാന്‍ സാധിക്കൂ.

ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര് പൂജാരയെ ഉള്‍പ്പെടുത്താന്‍ ഹെഡ് കോച്ച് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement

2020-21ലെ ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് പുജാര. 2018-19ലെ പര്യടനത്തില്‍ 74.42 എന്ന ഗംഭീര ശരാശരിയില്‍ 521 റണ്‍സും അദ്ദേഹം വാരിക്കൂട്ടിയിരുന്നു. സെലക്ടര്‍മാരുമായുള്ള ബന്ധം ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിനെപ്പോലെ ടീമിന്റെ സെക്ഷന്‍ കാര്യങ്ങളില്‍ അത്ര സജീവമായി ഇടപ്പെുന്നയാളല്ല ഗൗതം ഗംഭീറെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

തനിക്കു ആരൊക്കെയാണ് ടീമില്‍ ആവശ്യമുള്ളതെന്നു സെലക്ടടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്ന കോച്ചാണ് ദ്രാവിഡ്. പക്ഷെ ഗംഭീര്‍ ടീം സെലക്ഷനില്‍ ഇത്രത്തോളം ഇടപെടലുകള്‍ നടത്താറില്ല. ഗംഭീറിനു കീഴില്‍ രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ ബംഗ്ലാദേശിനെ 2-0നു തോല്‍പ്പിച്ചെങ്കിലും ന്യൂസിലാന്‍ഡിനോടു 0-3നു നാണംകെട്ടു. ഇപ്പോള്‍ ഓസ്ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-2നു പിന്നിലുമാണ്. ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകളും ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

Advertisement

Advertisement