Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ശ്രേയസിനെ ഒഴിവാക്കിയ നടപടി, ഒടുവില്‍ ഗംഭീര്‍ മൗനം വെടിഞ്ഞു

09:50 AM May 29, 2025 IST | Fahad Abdul Khader
Updated At : 09:51 AM May 29, 2025 IST
Advertisement

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂടുളള ചര്‍ച്ചകളിലൊന്നാണ് ശ്രേയസ് നേരിട്ട ഈ അപമാനം. എന്നാല്‍ ശ്രേയസിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുളള ശ്രമമാണ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ ഗൗതം നടത്തുന്നത്.

Advertisement

മികച്ച ഫോമിലായിരുന്നിട്ടും, ജൂണ്‍ 20-ന് ലീഡ്‌സില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടം നേടാനായില്ല. യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

'ഞാന്‍ ഒരു സെലക്ടറല്ല' - ഗംഭീറിന്റെ ഒഴിഞ്ഞുമാറ്റം

Advertisement

പഞ്ചാബ് കിംഗ്‌സിനെ ഐപിഎല്‍ പ്ലേ ഓഫിലേക്ക് നയിച്ച ശ്രേയസ് അയ്യരെക്കുറിച്ചുള്ള ചോദ്യത്തിന് 'ഞാന്‍ ഒരു സെലക്ടറല്ല' എന്നായിരുന്നു ഗംഭീറിന്റെ രൂക്ഷമായ മറുപടി. അതെസമയം മുന്‍ ബിജെപി എംപിയായ ഗംഭീര്‍, ജൂണ്‍ മൂന്നിന് ഐപിഎല്‍ ഫൈനലില്‍ സായുധ സേനയുടെ മൂന്ന് മേധാവികളെ ക്ഷണിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെ വളരെയധികം പ്രശംസിച്ചു. 'ഇത് അവിശ്വസനീയമായ ഒരു നടപടിയാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

ബിസിസിഐയുടെ രാജ്യസ്‌നേഹപരമായ നടപടി

'നമ്മള്‍ സാധാരണയായി ബിസിസിഐയെ പല കാര്യങ്ങളിലും വിമര്‍ശിക്കാറുണ്ട്, എന്നാല്‍ ഇത് അവിശ്വസനീയമായ ഒരു കാര്യമാണ്. രാജ്യം ഒന്നാണെന്നും, നിരുപാധികമായി സേവനം ചെയ്യുന്ന സായുധ സേനയെ രാജ്യം മുഴുവന്‍ സല്യൂട്ട് ചെയ്യണമെന്നുമുള്ള കാഴ്ചപ്പാടോടെ ബിസിസിഐ ഒരു മുന്‍കൈയെടുത്തിരിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബിസിസിഐ ഇങ്ങനെയൊരു മുന്‍കൈയെടുത്തതിന് നമ്മള്‍ അവര്‍ക്ക് വലിയ അംഗീകാരം നല്‍കണം. അതിലുപരിയായി, നിരുപാധികമായി നമ്മളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സായുധ സേനയ്ക്ക് നമ്മള്‍ നന്ദി പറയണം.' ഗംഭീര്‍ ഊന്നിപ്പറഞ്ഞു. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന മേധാവിയും, അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി നാവികസേന മേധാവിയും, എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് വ്യോമസേന മേധാവിയുമാണ്. മൂവരും ഐപിഎല്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെത്തും.

ഓപ്പറേഷന്‍ സിന്ദൂറും ബിസിസിഐയുടെ ആദരവും

കഴിഞ്ഞ ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നല്ലോ. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ വെടിയേറ്റാണ് സിവിലിയന്‍സ് മരിച്ചതെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിന് പിന്നാലെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായാണ് ഐപിഎല്‍ ഫൈനലിലേക്ക് ഇന്ത്യന്‍ സായുധ സേന മേധാവികളെയും ഉന്നത ഉദ്യോഗസ്ഥരെയും സൈനികരെയും ക്ഷണിക്കുന്നതെന്നാണഅ ബിസിസിഐ സെക്രട്ടറി ദേവജിത് സായിക്കിയ അറിയിച്ചത്.

Advertisement
Next Article