For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഗംഭീറായിരുന്നു ശരി, മുഖത്തടിയേറ്റത് അഗാര്‍ക്കറിനും പന്തിനെ പിന്തുണച്ചവര്‍ക്കും

04:36 PM Mar 10, 2025 IST | Fahad Abdul Khader
Updated At - 04:36 PM Mar 10, 2025 IST
ഗംഭീറായിരുന്നു ശരി  മുഖത്തടിയേറ്റത് അഗാര്‍ക്കറിനും പന്തിനെ പിന്തുണച്ചവര്‍ക്കും

ഇന്ത്യന്‍ താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടം ആഘോഷിക്കുമ്പോള്‍, പതിവ് നിസ്സംഗഭാവവുമായി മാറിനില്‍ക്കുകയായിരുന്നു ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. കിരീടം നേടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം തന്നെ അപകടത്തിലായേനെ.

ആ സമ്മര്‍ദ്ദത്തിലും ഗംഭീര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടി20 ഫോര്‍മാറ്റില്‍ തന്റെ പരിശീലകവൈദഗ്ദ്ധ്യം തെളിയിച്ച ഗംഭീര്‍, ഏകദിന ഫോര്‍മാറ്റിലും ആ മികവ് ആവര്‍ത്തിച്ചു. ഐസിസി ഏകദിന കിരീടത്തിനായി ഇന്ത്യയുടെ 12 വര്‍ഷത്തെ കാത്തിരിപ്പാണ് ഗംഭീറും സംഘവും അവസാനിപ്പിച്ചത്.

Advertisement

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. കെ.എല്‍. രാഹുലിനെ ഒന്നാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതായിരുന്നു പ്രധാന തര്‍ക്കം. ഋഷഭ് പന്തിനെ ഒന്നാം വിക്കറ്റ് കീപ്പറായി നിയമിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ഗംഭീര്‍ രാഹുലിനെ പിന്തുണച്ചു.

ടൂര്‍ണമെന്റില്‍ ഗംഭീര്‍ എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്ന് തെളിഞ്ഞു. കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന നിമിഷം യശസ്വി ജയ്സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതും വിജയകരമായി. ഫൈനലില്‍ ഉള്‍പ്പെടെ നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യയുടെ വിജയത്തില്‍ വരുണ്‍ വലിയ പങ്കുവഹിച്ചു.

Advertisement

അക്ഷര്‍ പട്ടേലിന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം നല്‍കിയതും ശ്രദ്ധേയമായ തീരുമാനമായിരുന്നു. അഞ്ചാമനായി ഇറങ്ങിയ അക്ഷര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂര്‍ണമെന്റില്‍ ടീമിലെ എല്ലാ താരങ്ങളും നിര്‍ണായക സംഭാവനകള്‍ നല്‍കി. ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഗംഭീര്‍ ശക്തമായി പ്രതിരോധിച്ചു. ദുബായ് പിച്ച് ഇന്ത്യക്ക് അനുകൂലമാണെന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ടി20യിലും ഏകദിനത്തിലും ഗംഭീര്‍ തന്റെ പരിശീലക മികവ് തെളിയിച്ചു. ഇനി ടെസ്റ്റ് ക്രിക്കറ്റാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ടീമിനെ ടെസ്റ്റില്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത വെല്ലുവിളി.

Advertisement
Advertisement