Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ജുറളിന് പോലും സിംഗിള്‍ നിഷേധിച്ചു, ഹാര്‍ദ്ദിക്കിനെതിരെ ക്രിക്കറ്റ് ലോകം

12:37 PM Jan 29, 2025 IST | Fahad Abdul Khader
Updated At : 12:37 PM Jan 29, 2025 IST
Advertisement

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മന്ദഗതിയിലുള്ള ബാറ്റിങ്ങിനും ധാരാളം ഡോട്ട് ബോളുകള്‍ കളിച്ചതിനും പുറമെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറലിന് സിംഗിള്‍ നിഷേധിച്ചതും വലിയ വിവാദമായി മാറിയിരിക്കുകയാണ്.

Advertisement

'ജുറലും ഒരു ബാറ്ററാണെന്ന കാര്യം ഹാര്‍ദിക് മറന്നുപോയോ?' എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നത്. സിംഗിള്‍ നിഷേധിച്ചതിന്റെ തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പുറത്തായതും ഈ വിമര്‍ശനത്തെ ശക്തമാക്കി.

പാര്‍ത്ഥിവിന്റെയും പീറ്റേഴ്സണിന്റെയും വിമര്‍ശനം

Advertisement

ഹാര്‍ദിക്കിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് മത്സരഫലത്തെ ബാധിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലും ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണും അഭിപ്രായപ്പെട്ടു. തിലക് വര്‍മ പുറത്തായതിന് ശേഷം ഹാര്‍ദിക്കും സുന്ദറിനും അക്‌സര്‍ പട്ടേലിനും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. 9 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ വെറും 40 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്.

മത്സരഫലം

മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് 26 റണ്‍സിന് ജയിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ മുന്നിലാണ്. ബെന്‍ ഡക്കറ്റിന്റെയും ലിവിങ്സ്റ്റണിന്റെയും മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.

Advertisement
Next Article