For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അവസാന ദിന ത്രില്ലര്‍, ഇന്ത്യയ്ക്ക് 340 റണ്‍സ് വിജയലക്ഷ്യം, മറികടക്കുമോ ചരിത്രം?

06:09 AM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 06:09 AM Dec 30, 2024 IST
അവസാന ദിന ത്രില്ലര്‍  ഇന്ത്യയ്ക്ക് 340 റണ്‍സ് വിജയലക്ഷ്യം  മറികടക്കുമോ ചരിത്രം

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 340 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ 234 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം തീരുമാനിക്കപ്പെട്ടത്. ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ചരിത്ര വിജയലക്ഷ്യം ഇന്ത്യ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നാലാം ദിനം ഒമ്പതിന് 228 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് നഥാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു.

Advertisement

ഒരു ഘട്ടത്തില്‍ രണ്ടിന് 80 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയുടെ കോണ്‍സ്റ്റാസ് (8), ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായി. ബുംറയാണ് കോണ്‍സ്റ്റാസിനെ പുറത്താക്കിയത്. ഖവാജയെ സിറാജ് പുറത്താക്കി. സ്മിത്ത് - ലബുഷെയ്ന്‍ സഖ്യം ഓസ്‌ട്രേലിയയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സിറാജ് വീണ്ടും ആക്രമണം തുടങ്ങി.

സ്മിത്തിനെ (13) സിറാജ് പുറത്താക്കിയതിന് പിന്നാലെ ബുംറ ഹെഡിനെ (1), മാര്‍ഷിനെ (0), ക്യാരിയെ (2) എന്നിവരെയും പുറത്താക്കി. ലബുഷെയ്ന്‍ - കമ്മിന്‍സ് സഖ്യം ഓസ്‌ട്രേലിയയെ രക്ഷിച്ചു. ലബുഷെയ്ന്‍ (63) പുറത്തായെങ്കിലും കമ്മിന്‍സ് (28), ലിയോണ്‍ (41), ബോളണ്ട് (15) എന്നിവര്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഉയര്‍ത്തി.

Advertisement

നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി 114 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലിയോണ്‍, കമ്മിന്‍സ്, ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെല്‍ബണില്‍ ഒരു ടീം ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 258 റണ്‍സാണ്. ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ റെക്കോര്‍ഡിടാനും സാധിക്കും.

Advertisement

Advertisement