Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചരിത്രം തൊട്ട് ജോ റൂട്ട്: കാലിസ് വീണു, ഇനി സച്ചിന്‍

11:00 AM May 23, 2025 IST | Fahad Abdul Khader
Updated At : 11:00 AM May 23, 2025 IST
Advertisement

ട്രെന്റ് ബ്രിഡ്ജില്‍ സിംബാബ്വെക്കെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക്വസ് കാലിസിന്റെ 13,000 ടെസ്റ്റ് റണ്‍സ് എന്ന റെക്കോര്‍ഡാണ് റൂട്ട് തകര്‍ത്തിരിക്കുന്നത്. ഇനി റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് മുന്നിലുളളത്.

Advertisement

സച്ചിന്റെ 15,921 റണ്‍സ് എന്ന അപൂര്‍വമായ നേട്ടത്തില്‍ നിന്ന് റൂട്ടിന് ഇനി 2,916 റണ്‍സ് കൂടി മതിയാകും. തന്റെ 153-ാമത്തെ ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് 13000 റണ്‍സ് എന്ന ഈ നേട്ടം കൈവരിച്ചത്. ക്രീസിലെത്തുമ്പോള്‍ 28 റണ്‍സ് അകലെയായിരുന്നു റൂട്ട് ഈ റെക്കോര്‍ഡില്‍ നിന്ന്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ 80-ാം ഓവറില്‍ വിക്ടര്‍ ന്യുച്ചിയുടെ പന്തില്‍ ഒരു സിംഗിള്‍ നേടി റൂട്ട് ഈ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തമാക്കി. 159 മത്സരങ്ങളില്‍ നിന്ന് ഈ റെക്കോര്‍ഡ് നേടിയ കാലിസിനേക്കാള്‍ ആറ് മത്സരങ്ങള്‍ കുറച്ചാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്.

അതെസമയം ഉയര്‍ന്ന സ്‌കോറിംഗ് കണ്ട ആദ്യ ദിനം (മൂന്നിന്് 498) ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ സിംബാബ്വെ ബൗളര്‍മാരെ കണക്കിന് പരീക്ഷിച്ചപ്പോള്‍, റൂട്ട് തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നില്ല. 34 റണ്‍സെടുത്ത് നില്‍ക്കെ ബ്ലെസ്സിംഗ് മുസറബാനിക്ക് വിക്കറ്റ് നല്‍കി റൂട്ട് മടങ്ങി.

Advertisement

സിംബാബ്വെ ബൗളര്‍മാരുടെ ഷോര്‍ട്ട് ബോള്‍ തന്ത്രമാണ് 34 വയസ്സുകാരനായ റൂട്ടിന്റെ ഇന്നിംഗ്സിന് വിരാമമിട്ടത്. മുസറബാനി ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് റൂട്ടിനെ പുള്‍ ഷോട്ടിന് പ്രേരിപ്പിക്കുകയായിരുന്നു. പന്തിന്റെ ഗതി നിയന്ത്രിക്കാന്‍ റൂട്ടിന് കഴിഞ്ഞില്ല, പന്ത് നേരിട്ട് സീന്‍ വില്യംസിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് വിജയത്തിന് ശേഷം ആത്മവിശ്വാസത്തിലെത്തിയ സിംബാബ്വെ ടീമിനെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ 'ബാസ്ബോള്‍' ശൈലിയിലുള്ള ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് ഏറെ ബുദ്ധിമുട്ടിലാക്കി. ഉണങ്ങിയ പിച്ചില്‍ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത സിംബാബ്വെക്ക് തെറ്റി. നോട്ടിംഗ്ഹാമിലെ മേഘാവൃതമായ ആകാശത്തിന് കീഴെ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ലഭിച്ച എല്ലാ അവസരങ്ങളും മുതലെടുത്തു.

വളരെ വേഗത്തില്‍ റണ്‍സ് നേടി ബെന്‍ ഡക്കറ്റ് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 2023 ജൂലൈക്ക് ശേഷം 28 ഇന്നിംഗ്‌സുകള്‍ക്ക് ശേഷം ക്രോളി ആദ്യമായി മൂന്നക്കം കടന്നു. ക്രോളിയും ഡക്കറ്റും തങ്ങളുടെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ച് 231 റണ്‍സിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. 1960 ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ഇംഗ്ലീഷ് ജോടിയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. വെസ്ലി മധേവേരെ ഡക്കറ്റിനെ പുറത്താക്കിയതിന് ശേഷം ഓലി പോപ്പ് ക്രീസിലെത്തി. ട്രെന്റ് ബ്രിഡ്ജില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് പോപ്പ് നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്.

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 498/3 എന്ന നിലയിലാണ്. ഇംഗ്ലണ്ടില്‍ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. സ്റ്റമ്പ് ചെയ്യുമ്പോള്‍ പോപ്പ് 163 പന്തില്‍ നിന്ന് 169 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 22 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്ക് സിംബാബ്വെയെ സ്വാഗതം ചെയ്ത ഇംഗ്ലണ്ട് ഒരു മികച്ച പ്രകടനത്തോടെയാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.

Advertisement
Next Article