For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സഞ്ജുവിനും കൂട്ടര്‍ക്കും മുട്ടന്‍ പണി കൊടുത്ത് സൂര്യകുമാര്‍ യാദവ്, വല്ലാത്ത ചതിയിത്

06:04 PM Dec 03, 2024 IST | Fahad Abdul Khader
Updated At - 06:04 PM Dec 03, 2024 IST
സഞ്ജുവിനും കൂട്ടര്‍ക്കും മുട്ടന്‍ പണി കൊടുത്ത് സൂര്യകുമാര്‍ യാദവ്  വല്ലാത്ത ചതിയിത്

മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ട് മുംബൈക്ക് ഗംഭീര ജയം!. സര്‍വീസസിനെതിരെ 39 റണ്‍സിന്റെ തകര്‍പ്പന്‍ വിജയയാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ മുംബൈ മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഈ വിജയത്തോടെ മുംബൈ കേരളത്തെ പിന്തളളി ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

സൂര്യകുമാര്‍ യാദവിന്റെയും ശിവം ദുബെയുടെയും കരുത്തില്‍ 192 റണ്‍സ് സ്വന്തമാക്കിയ മുംബൈ, സര്‍വീസസിനെ 153 റണ്‍സില്‍ ഒതുക്കി.

Advertisement

മത്സര ഹൈലൈറ്റുകള്‍:

സൂര്യയും ദുബെയും തിളങ്ങി: സൂര്യകുമാര്‍ യാദവ് (70) ശിവം ദുബെ (71*) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു.

Advertisement

ഷാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റ് വേട്ട: ഷാര്‍ദുല്‍ താക്കൂര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി സര്‍വീസസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തു.

മുംബൈക്ക് രണ്ടാം സ്ഥാനം: ഈ വിജയത്തോടെ മുംബൈ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Advertisement

ക്വാര്‍ട്ടര്‍ സാധ്യത: അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പ്പിച്ചാല്‍ മുംബൈക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

മുംബൈയുടെ ബാറ്റിങ് പ്രകടനം:

സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും ഏഴ് സിക്‌സറുകള്‍ വീതം പറത്തി.

സര്‍വീസസിന്റെ ബാറ്റിങ് തകര്‍ച്ച:

മറുപടി ബാറ്റിങ്ങില്‍ സര്‍വീസസിന് തുടക്കം മുതല്‍ പിഴച്ചു. ക്യാപ്റ്റന്‍ മോഹിത് അഹ്ലാവത് (54) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഷാര്‍ദുല്‍ താക്കൂറും ഷംസ് മുലാനിയും ചേര്‍ന്ന് സര്‍വീസസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തു.

കേരളത്തിന് തിരിച്ചടി:

ഈ വിജയത്തോടെ മുംബൈ കേരളത്തെ നെറ്റ് റണ്‍ റേറ്റില്‍ മറികടന്നു. അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പ്പിക്കുകയോ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.

Advertisement