Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഗബ്ബയിൽ മഴയുടെ വിളയാട്ടം, കളി നിർത്തി; ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുമോ?

12:13 PM Dec 14, 2024 IST | Fahad Abdul Khader
Updated At : 12:16 PM Dec 14, 2024 IST
Advertisement

ബ്രിസ്ബേൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ മുടക്കി. ഗബ്ബയിൽ കനത്ത മഴ പെയ്തതിനാൽ വെറും 13.2 ഓവറുകൾ മാത്രമാണ് പന്തെറിയാൻ സാധിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 28 റൺസ് എന്ന നിലയിലാണ്.

Advertisement

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ വിക്കറ്റ് നേടാനായില്ല. ഖവാജയും മക്സ്വീനിയും ചേർന്ന് ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം സമ്മാനിച്ചു. മഴ മൂലം നേരത്തെ ലഞ്ചിന് പിരിയുമ്പോൾ വെറും 13.2 ഓവറുകൾ മാത്രമാണ് ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞത്. തുടർന്നും മഴ നിലക്കാതെ പെയ്തതോടെ ഇന്നത്തെ ദിവസം മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി പ്രഖ്യാപിക്കുകയായിരുന്നു.

മഴ കാരണം കളി പല തവണ തടസ്സപ്പെട്ടു. ആദ്യ ദിവസം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 13.2 ഓവറിൽ 28 റൺസ് നേടിയിട്ടുണ്ട്. ഖവാജ 19 റൺസുമായും മക്സ്വീനി 4 റൺസുമായും പുറത്താകാതെ നിൽക്കുന്നു.

Advertisement

ഇന്ത്യൻ ബൗളർമാർക്ക് വിക്കറ്റുകളൊന്നും നേടാനായില്ല.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ ഇന്ത്യയ്ക്കായി ബൗളിംഗ് ആരംഭിച്ചു. എന്നാൽ ഓസ്‌ട്രേലിയൻ ഓപ്പണർമാരെ പുറത്താക്കാൻ ഇവർക്കായില്ല. ബുംറ ആറ് ഓവറുകൾ എറിഞ്ഞെങ്കിലും കൂടുതൽ പന്തുകളും നേരിട്ട ഖവാജക്ക് വലിയ വെല്ലുവിളി ഉയർത്താൻ ബുമ്രക്ക് കഴിഞ്ഞില്ല.

മഴ തുടരാനുള്ള സാധ്യത; കളി മുടങ്ങുമോ എന്ന ആശങ്ക

ടെസ്റ്റിന്റെ അഞ്ച് ദിവസത്തേക്കുമുള്ള കാലാവസ്ഥാ പ്രവചനം ശുഭകരമല്ല. അതിനാൽ തന്നെ മത്സരം മഴമൂലം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ആകാശ് ദീപിനെ ഹർഷിത് റാണയ്ക്ക് പകരം ടീമിൽ ഉൾപ്പെടുത്തി. രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയൻ ടീമിൽ ജോഷ് ഹേസൽവുഡ് തിരിച്ചെത്തിയപ്പോൾ സ്കോട്ട് ബോളണ്ട് പുറത്തായി.

Advertisement
Next Article