For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പുറത്താകലില്‍ അമ്പയര്‍മാരോട് പ്രതിഷേധിച്ച് ജയ്‌സ്വാള്‍, വിവാദം കത്തുന്നു

12:36 PM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 12:36 PM Dec 30, 2024 IST
പുറത്താകലില്‍ അമ്പയര്‍മാരോട് പ്രതിഷേധിച്ച് ജയ്‌സ്വാള്‍  വിവാദം കത്തുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെഏക പ്രതീക്ഷയായ യശസ്വി ജയ്സ്വാള്‍ പുറത്തായത് വിവാദ ഡിആര്‍എസ് തീരുമാനത്തില്‍. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ച് ഔട്ടായാണ് ജയ്സ്വാള്‍ പുറത്തായത്.

എന്നാല്‍, സ്നിക്കോമീറ്ററില്‍ സ്പൈക്ക് ഇല്ലായിരുന്നുവെന്നും വ്യക്തമായ ശബ്ദം കേട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ജയ്‌സ്വാള്‍ വലിയ പ്രതിഷേധം നടത്തിയാണ് മടങ്ങിയത്.

Advertisement

എന്നിരുന്നാലും, പന്തിന്റെ ദിശയില്‍ വ്യക്തമായ വ്യതിയാനം ഉണ്ടായതിനാല്‍ താഴത്തെ ഗ്ലൗസില്‍ പന്ത് തട്ടിയതാണെന്ന് മൂന്നാം അമ്പയര്‍ വിധിച്ചു. ഫീല്‍ഡ് അമ്പയര്‍ ഔട്ടല്ല എന്ന് വിധിച്ചിടത്ത് നിന്നും മൂന്നാം അമ്പയര്‍ ഔട്ട് വിളിച്ചതോടെ ജയ്സ്വാള്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധിച്ചു.

കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ദീപ് ദാസ്ഗുപ്ത, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പുറത്താകലില്‍ സംശയമില്ലെന്ന് അഭിപ്രായപ്പെട്ടു.

Advertisement

അതെസമയം മെല്‍ബെണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 84 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 155 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി.

അഞ്ചാം ദിനം രണ്ട് സെഷന്‍ പിന്നിട്ടപ്പോള്‍ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ചിരുന്നു. ചായക്ക് പിരിയുമ്പോള്‍ മൂന്നിന് 112 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ പിന്നീട് അവസാന സെഷനില്‍ നാടകീയമായി ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

Advertisement

ഇന്ത്യയ്ക്കായി ഓപ്പണര്‍ യശ്വസ്വി ജയ്‌സ്വാള്‍ മാത്രമാണ് പൊരുതിയത്. 208 പന്തില്‍ എട്ട് ഫോറടക്കം 84 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. റിഷഭ് പന്ത് 104 പന്തില്‍ രണ്ട് ഫോറടക്കം 30 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. നാലാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം പന്ത് 88 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യയെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

Advertisement